Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Service

Ernakulam

എരൂർ വഴി പ്രിയദർശിനി ബസ് സർവീസ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എരൂർ വഴി എറണാകുളത്തേക്ക് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ആദ്യയാത്ര എരൂരിൽ നിന്ന് ദീപക് ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. എരൂർ കോഴിവെട്ടുംവെളിയിൽ നടന്ന പരിപാടിയിൽ ട്രാൻസ്പോർട്ട് ഓഫീസർ എ. അജിത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പ്രവീൺ പറയന്താനത്ത്, പി.ബി.സതീശൻ, മധുസൂദനൻ പി.ബി, ശ്രീലത മധുസൂദനൻ, പ്രസീത മിജു, രജനി ഭരത്കുമാർ, കൊച്ചി കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം.നസീമ തുടങ്ങിയവർ പങ്കെടുത്തു.

തൃപ്പൂണിത്തുറയിൽ നിന്നാരംഭിച്ച് എരൂർ, വെണ്ണല, പാലാരിവട്ടം വഴി കലൂരിലെത്തും. കലൂരിൽ നിന്ന് പാലാരിവട്ടം, വെണ്ണല, എരൂർ വഴി തൃപ്പൂണിത്തുറയിലേക്കും. തിരിച്ച് തൃപ്പൂണിത്തുറയിൽ നിന്ന് വീണ്ടും എരൂർ, കലൂർ, ഹൈക്കോടതി, മേനക വഴി എറണാകുളം ജെട്ടി സ്റ്റാൻഡിലേക്കുമായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയും വൈകീട്ടും സർവീസ് ഉണ്ടാവും.

District News

ബസ് സര്‍വീസ് തുടങ്ങി

മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. മാനന്തവാടി- എള്ളുമന്ദം-ഒരപ്പ്-യവനാര്‍കുളം-കാട്ടിമൂല-വാളാട് റൂട്ടിലാണ് സര്‍വീസ്.

ഡിപ്പോ പരിസരത്ത് ഉഷ വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്തംഗം ജില്‍സണ്‍ തൂപ്പുംകര, നഗരസഭാ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, ഡിടിഒ അനില്‍കുമാര്‍, സുപ്രണ്ട് സുധീര്‍ റാം, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ. പ്രസാദ്, ജ്ഞാനദാസന്‍, മനീഷ് ഭാസ്‌കര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ആങ്ങമൂഴി ബസ് സർവീസ് പുനരാരംഭിക്കണം

അടൂർ: ഏഴംകുളംവഴി ആങ്ങമൂഴിയിലേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് കാലത്തിന് മുമ്പ് സർവീസ് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് നിർത്തലാക്കിയത്.
അടൂർ ഡിപ്പോയിലെ ബസുകൾ ചെയിൻ സർവീസായിട്ടാണ് പറക്കോട്, കൊടുമൺ, ചന്ദനപ്പള്ളി, പത്തനംതിട്ട, വടശേരിക്കരവഴി ആങ്ങമൂഴി സർവീസ് ആരംഭിച്ചത്.

നാല് ബസുകളാണ് സർവീസ് നടത്തിയിരുന്നത്. സർവീസ് നിലച്ചതോടെ ഏഴംകുളംവഴി പത്തനംതിട്ട ഭാഗത്തേക്ക് നിലവിൽ കെഎസ്ആർടിസി ബസ് സർവീസുകളില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം ഈ മേഖലയിലെ യാത്രക്കാർക്ക് പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അടൂരിൽനിന്ന് ഏഴംകുളം വഴി കോന്നി മെഡിക്കൽ കോളജിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിലവിൽ കോന്നി മെഡിക്കൽ കോളജിലേക്ക് പോകേണ്ട ജീവനക്കാരും ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവരും പത്തനംതിട്ടയിലോ പത്തനാപുരം കല്ലുംകടവിലോ എത്തി മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.

District News

പായിപ്പാട്, കൊച്ചുപള്ളി, ഹെര്‍മോണ്‍ ചാപ്പൽ, കോട്ടമുറി റൂട്ടില്‍ ബസ് സര്‍വീസ് വേണം

ചങ്ങനാശേരി: ഫാത്തിമാപുരം, മുക്കാട്ടുപടി, നാലുകോടി, പായിപ്പാട്, കൊച്ചുപള്ളി, ഹെര്‍മോണ്‍ ചാപ്പല്‍, കോട്ടമുറി, കുന്നുംപുറം വഴി ചങ്ങനാശേരിക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാര്‍ഥികൾ, സ്ത്രീകള്‍, വയോജനങ്ങള്‍, തൊഴിലാളികൾ, എന്നിവര്‍ക്ക് ഈ ബസ് സര്‍വീസ് ഗുണകരമാകും.

നിലവില്‍ കൊച്ചുപ്പള്ളി-ഹെര്‍മോണ്‍, ചാപ്പൽ- കോട്ടമുറി പ്രദേശത്ത് പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്താണ് ഇപ്പോള്‍ ബസുകളില്‍ കയറുന്നത്.

മുന്പുണ്ടായിരുന്ന സർക്കുലർ സർവീസ് പുനരാരംഭിച്ചാല്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പായിപ്പാട് കെഎല്‍എം സെന്‍റ് മേരീസ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രിക്കും വിനു ജോബ് എംഎല്‍എയ്ക്കും നിവേദനം നല്കി.

പ്രസിഡന്‍റ് ലിജു മൈക്കിള്‍ അധ്യക്ഷത വഹിച്ചു. അഭിലാഷ് കോര, ജോഷ്‌മോന്‍ സേവ്യർ, ജോഷി കന്നിട്ടയില്‍, ടോമിച്ചന്‍ കൊല്ലംകളം, മെര്‍ലിന്‍ വട്ടപ്പറമ്പിൽ, മാര്‍ട്ടിന്‍ മുട്ടത്തേട്, സണ്ണിച്ചന്‍ മഠത്തിനാൽ, സിബിച്ചന്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

 

Kerala

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.

രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.

അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.

മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുണ്ടാവുക.

ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.

തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ബസിന്‍റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.

District News

ബസ് സർവീസ് ആരംഭിച്ചു

പുൽപ്പള്ളി: മരക്കടവ് പള്ളി പരിസരത്തു നിന്നും രാവിലെ 5.15ന് കോഴിക്കോട്ടേയ്ക്ക് കഐസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു.

കബനിഗിരി, പാടിച്ചിറ, മുള്ളൻകൊല്ലി, പുൽപ്പള്ളി, ഇരുളം, മൂന്നാനക്കുഴി, അപ്പാട്, മീനങ്ങാടി, കൽപ്പറ്റ, താമരശേരി വഴി കോഴിക്കോട് എത്തിച്ചേരും. കോഴിക്കോട് നിന്നും വൈകുന്നേരം 4.30ന് മരക്കടവ് പള്ളിയിലേക്ക് ബസ് പുറപ്പെടും.

ബസിന് മരക്കടവ് സെന്‍റ് ജോസഫ്സ് പള്ളി വികാരി ഫാ. ജയിംസ് ചെന്പക്കരയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിഷാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിസി ജോസ്, ബേബി കോലോത്തുപറന്പിൽ, ബാബുരാജ്, ജോയി ജോസഫ് വെട്ടുകാട്ടിൽ, മനോജ് വല്ലത്ത്, വി.വി. തങ്കച്ചൻ, റോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

District News

തൊട്ടില്‍പാലത്ത് ബസ് സര്‍വീസിന് സ്വീകരണം നല്‍കി

തൊട്ടില്‍പാലം: പുതുതായി സര്‍വ്വീസ് ആരംഭിച്ച ചങ്ങനാശ്ശേരി ഡിപ്പോയുടെ ചങ്ങനാശ്ശേരി - മാനന്തവാടി ബസിന് തൊട്ടില്‍പാലത്ത് സ്വീകരണം നല്‍കി. സോജന്‍ ആലയ്ക്കല്‍, എന്‍.കെ.അബ്ദുള്‍ അസീസ്, വി.പി.നാണു, രാജേഷ് തൊട്ടില്‍പാലം എന്നിവര്‍ പങ്കെടുത്തു.

മലയോര മേഖല ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഫാ. ബിനു കടത്തലക്കുന്നേല്‍ (എസ്‌ജെ), സോജന്‍ ആലയ്ക്കല്‍ എന്നിവര്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍വ്വീസ് അനുവദിച്ചത്.

രാവിലെ എട്ടിന് ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കോഴിക്കോട്, പേരാമ്പ്ര, തൊട്ടില്‍പാലം വഴി 5.25 ന് മാനന്തവാടിയില്‍ എത്തിച്ചേരും. തിരിച്ച് രാവിലെ അഞ്ചിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.55 ന് ചങ്ങനാശ്ശേരിയില്‍ എത്തിച്ചേരും. രണ്ട് പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളാണ് സര്‍വീസ് നടത്താന്‍ അനുവദിച്ചിരിക്കുന്നത്.

District News

കെകെ റോഡിൽ സമയക്രമം പാലിക്കാതെ സ്വകാര്യബസുകൾ

കോട്ടയം: കെകെ റോഡിലുടെ സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ യാത്രക്കാര്‍ക്കു ദുരിതം സമ്മാനിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ 2018 ലെ ഉത്തരവ് പ്രകാരം 35 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്നതിന് ഓര്‍ഡിനറി ബസുകള്‍ക്കു ഓരോ കിലോമീറ്ററിനും 2.30 മിനിറ്റ് സമയവും നഗരപരിധിയില്‍ മൂന്നു മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കെകെ റോഡില്‍ ചില സ്വകാര്യ ബസുകള്‍ നിയമം കാറ്റിപ്പറത്തി ഒരു കിലോമീറ്റര്‍ ദൂരം രണ്ടു മിനിറ്റ് എന്ന രീതിയിലാണു സര്‍വീസ് നടത്തുന്നത്.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന രണ്ടു മിനിറ്റ് സമയത്താണ് ഓർഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതു ബസുകളുടെ അമിത വേഗത്തിനും മത്സരയോട്ടങ്ങള്‍ക്കും കാരണമാകുന്നതായി അക്ഷേപമുണ്ട്.

ഒരേ ഗണത്തില്‍പ്പെട്ട സ്വകാര്യ ബസുകള്‍ സമയക്രം പാലിക്കാതെ ഓടുന്നത് കാണിച്ച് ബസുടമകള്‍ കോട്ടയം ആര്‍ടിഒയ്ക്കു പരാതി നൽകിയിരുന്നു. തുടര്‍ന്ന് ആര്‍ടിഒ പൊന്‍കുന്നം ജോയിന്‍റ് ആര്‍ടിഒയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകള്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയുടെ ഉത്തരവ് അനുസരിച്ച് ബസുകളുടെ സമയക്രമം ഉള്‍പ്പെടെ ജോയിന്‍റ് ആര്‍ടിഒ റിപ്പോര്‍ട്ട് നൽകിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഈ സാഹചര്യത്തില്‍ ബസുടമകള്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചുണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു അനുകൂല വിധി നേടിയെടുത്തു. ഈ വിധിപ്പകര്‍പ്പ് കോട്ടയം ആര്‍ടിഒ ഓഫീസിനു കൈമാറിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.

സ്വകാര്യ ബസുകള്‍ സമയക്രമം പാലിക്കണമെന്ന ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കി യാത്രക്കാരുടെ ഭീതിയകറ്റണമെന്ന് ജില്ലാ കണ്‍സ്യൂമര്‍ ആന്‍ഡ് പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, അനുഗ്രഹ മോട്ടോഴ്‌സ് ഉടമ വിജയപ്പന്‍ നായര്‍, പി.ടി. മോട്ടോഴ്‌സ് ഉടമ പി.ടി. അനിയന്‍കുഞ്ഞ് എന്നിവര്‍ ആവശ്യപ്പെട്ടു.

Kerala

ബിസിനസ് ക്ലാസ് ബസ് വരുന്നു, കണ്ടക്ടർക്കു പകരം ബസ് ഹോസ്റ്റസ്

നെടുമങ്ങാട്: പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.

ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്‍റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബസിൽ കുടിവെള്ളം

വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്‍റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

District News

കാട്ടാക്കട- കാപ്പുകാട് ബസ് സർവീസ് ആരംഭിച്ചു

കോട്ടൂർ: കാട്ടാക്കട-കാപ്പുകാട് ബസ് സർവീസ് ആരംഭിച്ചു. വൈകുന്നേരം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കാപ്പുകാട് സ്വദേശി ജെ. ഫസലുദ്ദീനാണ് - മുഖ്യമന്ത്രി എന്നോടൊപ്പം - എന്ന പരിപാടിയിലൂടെ അപേക്ഷ നൽകിയത്. തുടർന്ന് കാട്ടാക്കട കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെടുകയും സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

വർഷങ്ങളോളം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസുകളാണ് കൊറോണക്കാലത്ത് കെഎസ് ആർടിസി നിർത്തലാക്കിയത്. എന്നാൽ അതിനുശേഷം ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർവീസുകൾ തുടങ്ങിയില്ല. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്തുനിന്നും കള്ളിയൽവഴി കോട്ടൂരിലെത്തുന്ന ബസ്, 20 മിനിറ്റ് അവിടെ വിശ്രമിക്കും. ആ ട്രിപ്പാണ് ജീവനക്കാരുടെ സഹകരണത്തോടെ കാപ്പുകാട്ടേയ്ക്കു നീട്ടിയത്.

കെഎസ്ആർടിസിയുടെ മാനേജിംഗ് ഡയറക്ടർ കോട്ടൂർ ആനപ്പാർക്ക് സന്ദർശിച്ചപ്പോൾ, മുടങ്ങിയ ബസിന്‍റെ കാര്യം നാട്ടുകാർ എംഡിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ശബരിമല സീസൺ കഴിഞ്ഞാൽ ഉടൻതന്നെ മറ്റു ട്രിപ്പ് ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
നഗഗരപ്രദേശങ്ങളിൽനിന്നു ജോലികഴിഞ്ഞ് എത്തുന്നവരും, ട്രെയിൻ യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ട്രിപ്പാണ് നേരത്തേ കാട്ടാക്കടനിന്നും ഉണ്ടായിരുന്ന തച്ചൻ കോട് - കാപ്പുകാട് ബസ്.

Kerala

മണ്ഡലകാലം: ഒരുക്കങ്ങൾ വിപുലമാക്കി കെഎസ്ആർടിസി

പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.

202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.

നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.

Latest News

Corehub Up